ബൂർഷ്വാ ചെറ്റത്തര ങ്ങളുടെ ആശയ കൂട്ടുകൾ
എങ്ങിനെയാണ് വർഗ ശത്രുവിനെ സമീപിക്കേണ്ടതെന്നു ഒരു മാർക്സിസ്റ്റ് ലെനിസ്റ്റിനെ സംബന്ധിച്ചെടുത്തോളം എപ്പോളും ചിന്താവിഷയമാണ് .
ഏറ്റുമുട്ടലിലെ ഏറ്റവും വലിയ ആയുധമാണ് ഭാഷ . മർദ്ദനോപാധികൾ സ്വന്തമാക്കിവെച്ചിട്ടുള്ള ബൂർഷ്വാസികൾ ആശയപരമായാണ് സമീപിക്കുന്നത് എന്ന വാദം സിദ്ധാന്തപരമായി നിലനിൽക്കുന്നതല്ല.
.മനുഷ്യാവകാശ ലംഘനത്തിന്റെയും അരാജകത്ത്വത്തിന്റെയും അഴിമതിയുടെയും ക്രൂരമായ സാഹചര്യത്തിൽ നയതന്ത്രത്തിന്റെ സുഖി പ്പിക്കൽ ശൈലികൾക്കു കാര്യമൊന്നുമില്ലെന്നു മാർക്സിസ്റ്റു ലിനിസ്റ്റിനു ഉത്തമബോധ്യമുണ്ടാവും .
ബൂർഷ്വാസിയുടെ ഭാഷാനിഘ ണ്ടുവും ഭാഷാധർമവും അവസരവാദ പരമാണു. ബൂർഷ്വാ ചെറ്റത്തരങൾ ആസ്വദിക്കാൻ കമ്മ്യുണിസ്റ്റുകാരാണ് ബാധ്യതയൊന്നുമില്ല.
തെണ്ടിയെ മണ്ടിയെന്ന് വിളിച്ചാൽ അർഥം പൂർണമാവില്ല. പരനാറിയെ സുഗന്ധശബ്ദങ്ങൾകൊണ്ട് മറച്ചുപിടിക്കേണ്ട ഉത്തരവാദിത്തമൊന്നും കമ്മ്യൂണിസ്റുകാരനില്ല . ഫോക് ലാങ്‌വേജുകൾ അസംബന്ധങ്ങൾ അല്ല. കൃതിമത്ത്വം മാറ്റിവച്ച ശബ്ദ ശൈലിയാണ്.
പ്രോട്ടോ കോളിൽ ഒലിച്ചുപോകുന്നതല്ല വിപ്ലവബോധം . കള്ളനെ കുള്ളൻ എന്ന് എന്നുവിളിച്ചാൽ കാപട്യമാണ്. അതുകൊണ്ടു കള്ളൻ എന്നുതന്നെ വിളിക്കണം. അതാണ് ജനാധിപത്യം . കള്ളനെ സുഖിപ്പിക്കുന്നതു ജനാധിപത്യമാവില്ല.
അഞ്ചുവർഷം ഒരു സമൂഹത്തെയാകമാനം പരിഹസിച്ചു ഭരിച്ച ഒരു വിഭാഗം ധാർമീകതയുടെ പദങ്ങൾക്കുവേണ്ടി കോലാഹലം വെക്കുന്നത് അരാജകത്വത്തിൻറെ അക്രമവഴികൾ ആസ്വദിച്ചുകൊണ്ടാണ് . അഴിമതിക്കും ചൂഷ ണത്തി നുമുള്ള വഴികൾ അടഞ്ഞപ്പോഴുള്ള അസഹിഷ്‌ണുതയാണ് ഇതിനു പിന്നിൽ.
അഴിമതിയുടെയും അരാജകത്വത്തിന്റെയും അക്രമത്തിന്റെയും പീഡനത്തിന്റെയും നയങ്ങൾ ആസ്വാദ്യകരമായി തോന്നുവർക്കു ഭാഷ ധർമങ്ങളെക്കുറിച്ചു ആശങ്കയുണ്ടാകുന്നത് നല്ല തമാശയാണ്.
ഭാഷയെ അതിന്റെ ധർമങ്ങൾ നിർവഹിക്കാൻ അനുവദിക്കുക . ഭാഷ ക്കു സ്ഥലവും കാലവും ആളും എല്ലാം ബാധകമാണ് . ഭാഷ അവകാശ സംരക്ഷണത്തിന്റെയും അവകാശ പോരാട്ടത്തിന്റെയും ഉത്തമ ഉപാധിയാണ്.
ഭയത്തിന്റെ കീശയിൽ ഒളിപ്പിച്ചുവെക്കാനുതല്ല ഭാഷയും ഭാഷ പ്രയോഗവും. ഭാഷയിൽ വികാരവും വികാരത്തിൽ ഭാഷയുമുണ്ട് . വികാരത്തെ മാറ്റിനിർ ത്തി യുള്ള ഭാഷ പോരാട്ടഭൂമിലെ ശവങ്ങളാണ് .
അനീതിക്കെതിരെയുള്ള പോരാട്ടം വളർത്താൻ , അരാജകത്വത്തിനെതിരെ ഉള്ള വികാരം വളർത്താൻ വിട്ടുവീഴ്ചയില്ലാത്ത ആശയ സംവാദം ആവശ്യമാണ്. ഭാഷയെ അതിന്റെ ധർമം നിവഹിക്കാൻ അനുവദിക്കുക.
കോമാളികളും പരനാറികളും തെണ്ടികളും തെമ്മാടികളും അതെ അർത്ഥത്തിലും വികാരത്തിലും വിമർശിക്കപെടട്ടെ .
നേതാവിന്റെ കുപ്പായമിട്ടാൽ ഒഴിവാക്കപ്പെടേണ്ടതല്ല ഇത്തരം വിമർശനങ്ങൾ
ഭാഷക്ക് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത് സാഹിത്യത്തിൽ മാത്രമല്ല. രാഷ്ട്രീയത്തിലും ജീവിതത്തിലും ഇ ങ്ങിനെ സ്വാതന്ത്രം അനുവദിക്കപ്പെടേണ്ടതുണ്ട്. ഭാഷയുടെ അധികാരികൾ ജനങ്ങളാണ്. പണ്ഡിതന്മാരല്ല . ഭാഷയുടെ ഈ ജനകീയത അംഗീകരിക്കാൻ അധികാരികൾക്ക് എന്നും വിമുഖതയാണ്. ഇവിടെയാണ് ഭാഷയെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുന്നത്.
അനീതിക്കെതിരെയുള്ള പോരാട്ടം വളർത്താൻ , അരാജകത്വത്തിനെതിരെ ഉള്ള വികാരം വളർത്താൻ വിട്ടുവീഴ്ചയില്ലാത്ത ആശയ സംവാദം ആവശ്യമാണ്. ഭാഷയെ അതിന്റെ ധർമം നിവഹിക്കാൻ അനുവദിക്കുക.
കോമാളികളും പരനാറികളും തെണ്ടികളും തെമ്മാടികളും അതെ അർത്ഥത്തിലും വികാരത്തിലും വിമർശിക്കപെടട്ടെ .
നേതാവിന്റെ കുപ്പായമിട്ടാൽ ഒഴിവാക്കപ്പെടേണ്ടതല്ല ഇത്തരം വിമർശനങ്ങൾ
ഭാഷക്ക് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത് സാഹിത്യത്തിൽ മാത്രമല്ല. രാഷ്ട്രീയത്തിലും ജീവിതത്തിലും ഇ ങ്ങിനെ സ്വാതന്ത്രം അനുവദിക്കപ്പെടേണ്ടതുണ്ട്. ഭാഷയുടെ അധികാരികൾ ജനങ്ങളാണ്. പണ്ഡിതന്മാരല്ല . ഭാഷയുടെ ഈ ജനകീയത അംഗീകരിക്കാൻ അധികാരികൾക്ക് എന്നും വിമുഖതയാണ്. ഇവിടെയാണ് ഭാഷയെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുന്നത്.
അതുകൊണ്ടു വിമോചന സമരവും അതിലെ കാപട്യവും ഇനിയും കേരളത്തിൽ ആവർത്തിക്കില്ല . ആവർത്തിക്കപ്പെടുന്ന ശൈലികൾക്ആസ്വാദ്യത ഉണ്ടാകില്ല എന്നതും ഒരു ഭാഷ നീതിയാണ്.
ഡോ : ഒ .വി ശ്രീനിവാസൻ
ഡോ : ഒ .വി ശ്രീനിവാസൻ
