വിഭാഗീയതയുടെ രാഷ്ട്രീയ മനഃശാസ്ത്രം
വർഗ്ഗ ശത്രുവിന് മുമ്പിൽ തൻ്റെ ആദർശം എന്ന് പറഞ്ഞു വെളിപ്പെടുത്തുന്ന കാര്യങ്ങൾ ലളിതമായ ഭാഷയിൽ ബൂർഷ്വാ ചെറ്റത്തരം ആണ്. കുറക്കന് മുന്നിൽ പരാതിപറയാൻ പോവുന്ന കോഴിയുടെ നിലയും നിലപാടും എത്രമാത്രം അപഹാസ്യമാണ്. നീതിക്കു വേണ്ടി വർഗ്ഗ ശത്രുവിന്റെ തിണ്ണ നിരങ്ങിയ നില തികഞ്ഞ രാഷ്ട്രീയ അല്പത്തരം ആണ്.
പരാജയപ്പടുന്ന തൻ്റെ വിഭാഗീയ യത്നങ്ങളുടെ മോഹഭംഗമാണ് . അതുകൊണ്ടു വിനു വി ജോണിന് മുന്നിൽ കുഞ്ഞി ക്കണ്ണൻ പറഞ്ഞത് കമ്മ്യൂണിസ്റ്റ് കാരനെ സംബന്ധിച്ചെടുത്തോളം വ്യവഹാര മൂല്യ മില്ലാത്ത രാഷ്ട്രീയ ശൂന്യതയാണ്. ഒരു ജില്ലാ കമ്മിറ്റി ക്കാരന് ഇത്രമാത്രമേ രാഷ്ട്രീയ അവഗാഹവും ഉത്തരവാദിത്വവും ഉള്ളൂ എന്നത് ചർച്ച ചെയ്യപ്പെടേണ്ട സംഘടനാ പ്രശ്നമാണ്. മൂല്യമില്ലാത്ത രാഷ്ട്രീയ ബോധം നേതൃത്വത്തിൽ തന്നെ ഉണ്ട് എന്നത് --മുകളിൽ തട്ടിൽ തന്നെ ഉണ്ട് എന്നത് രാഷ്ട്രീയ ദാരിദ്ര്യം അത്ര മാത്രം ഗൗരവ തരമാണ് എന്ന് കാണിക്കുന്നു. ഓഡിറ്റ് ചെയ്യപ്പെടാത്ത രാഷ്ട്രീയ മൂല്യം സംഘടനക്കകത്തു വലിയ പ്രതിസന്ധികൾ ഉണ്ടാക്കും എന്ന് തിരിച്ചറിയാതെ പോവുന്നു എന്നത് ഖേദകരമാണ്.
വർഗ്ഗ ശത്രുവിന് മുന്നിൽ പോയി സ്വന്തം പാർട്ടിയെ അപമാനിക്കുന്നവൻ ലക്ഷണ മൊത്ത സ്യുഡോ കമ്മ്യൂണിസ്റ്റ് ആണ്. സ്യുഡോ കമ്മ്യൂണിസ്റ്റുകളെ സമയത്തിന് തിരിച്ചറിയുന്നില്ല എന്നത് ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്.
രാഷ്ട്രീയ സംരഭകത്വത്തിലെ പരാജയപ്പെട്ട ഒരു ബിസിനസ് രാഷ്ട്രീയക്കാരൻ മാത്രമാണ് കുഞ്ഞി ക്കണ്ണൻ .അതുകൊണ്ടാണ് വർഗ്ഗ ശത്രുവിന്റെ മുമ്പിൽ പോയി അഭയം തേടുന്നത് . അഭയമല്ല, ഇത്. പരാജയത്തിന്റെ പകയാണ്. ഒരു സ്യുഡോ കമ്മ്യൂണിസ്റ്റ് അവസാനം എത്തുന്നിടം.
* ഒരു മാർക്സിസ്ററ് ലൈനിനിസ്റ്റു തൻ്റെ പാർട്ടിക്കകത്തു എങ്ങിനെ യാണ്
പ്രവർത്തിക്കേണ്ടതെന്നു അറിയുന്നവരാണ് മാർകിസ്റ്റ് ലൈനിനിസ്റ്റുകൾ .
* ലക്ഷ്യ ബന്ധിതമായ പ്രവർത്തനങ്ങളെ ഒരേ ശബ്‍ദത്തോടെ മുന്നോട്ടു
കൊണ്ട് പോവുന്നതിനാണ് ഈ പ്രവർത്തന രീതി.
*എല്ലാ സംഘടനകളിലും വിഭാഗീയത ഉണ്ട്. അത് സമാന താത്പര്യക്കാരുടെ അനൗപചാരിക ഗ്രൂപ്പ് ആണ്. Informal groups in an orgnisation.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കു ഇത്തരം ഇൻഫോർമൽ ഗ്രൂപ്പ് സ്വീകാര്യമല്ല.
* വ്യത്യസ്ഥ ശബ്ദങ്ങളും അഭിപ്രായങ്ങളും സംഘടന എന്ന നിലയിൽ ഇല്ല.
* വ്യത്യസ്‌ത അഭിപ്രായങ്ങളുടെ ഗ്രൂപ്പുകളോ വ്യക്തികളോ
പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് വിഭാഗീയതയാണ്.
ശത്രു പക്ഷത്തിനു ആയുധമാവുന്ന ഭിന്നാഭിപ്രായങ്ങൾ സാമൂഹ്യമായി പ്രകടിപ്പിക്കരുത് .അത് മാർക്സിസ്റ്റു- ലെനിസ്റ് രീതിയല്ല.
* പാർട്ടിയുടെ ഏതെങ്കിലും കമ്മിറ്റി ഒരു തീരുമാനമെടുത്താൽ അതിനു
വിരുദ്ധ മായ ഒരു അഭിപ്രായം എന്തെങ്കിലും ഒരു വ്യക്തി നടത്തിയാൽ
അത് വിഭാഗീയതയാണ്.
* പ്രീണനം വിഭാഗീയതയുടെ രുചിഭേദമാണ് .
അവഗണന ആസൂത്രിതമായ അല്ലെങ്കിൽ ആലോചിച്ചു ഉറപ്പിച്ച വിഭാഗീയതയാണ്.
* വിഭാഗീയതയുടെ വേരുകൾ വ്യക്തിനിഷ്‌ഠ താത്പര്യത്തെ ആണ്
സൂചിപ്പിക്കുന്നത്.വ്യക്തി നിഷ്ഠ സമീപനം രാഷ്ട്രീയ സംഭരകത്വ മനോഭാവമാണ്. കമ്മ്യൂണിസ്റ്റ് കാരന് നിഷിദ്ധമാണ് ഈ വഴി.
* വ്യക്തിനിഷ്ഠ താത്പര്യത്തിന് ആശയത്തിന്റെയോ നയത്തിന്റെയോ സ്റ്റിക്കർ ഒട്ടിച്ചു അവതരിപ്പിക്കുന്നത് ഒരു സ്യുഡോ കമ്മ്യൂണിസ്റ്റ് സമീപനമാണ്. ഏറ്റവും അപടകരം.
* മറവികൊണ്ടും വികാരം കൊണ്ടും അഭിപ്രായം പറയുന്നത് മാർക്സിസ്റ്റു -
ലൈനിനിസ്റ്റു രീതിയല്ല.
* ബൂർഷ്വാ മാധ്യമ വിപണിയിലെ റേറ്റിങ് നോക്കി അഭിപ്രായം പറയുന്നത്
സൂഡോ കമ്മ്യൂണിസ്ററ് ശൈലിയാണ്.
* പാർട്ടിയുടെ പ്രതിച്ഛായ മറന്നു സ്വന്തം പ്രതിച്ഛായ മിനുക്കാൻ
നോക്കുന്നത് കമ്മ്യൂണിസ്ററ് ശൈലി അല്ല.
* ബൂർഷ്വാ വിപണിയിൽ വിറ്റഴിക്കേണ്ട, ബൂർഷ്വാസിയെ
സന്തോഷിപ്പിക്കാനുള്ള അഭിപ്രായങ്ങളൊന്നും
കമ്മ്യൂണിസ്റ്റുകാരന്റെ കൈയിലില്ല.
* ബൂർഷ്വാ വിപണിയിൽ വിനിമയ മൂല്യം തേടുന്ന വ്യക്തിനിഷ്‌ഠ
അഭിപ്രായം പ്രതിലോമ പരമായിരിക്കും .
* ബാഹ്യ മായ വെല്ലുവിളികൾ നേരിടുന്ന സമയത്തു വൈകാരികമായും
ബുദ്ധിപരമായും സംഘടനക്കൊപ്പം ചേർന്ന് നിൽക്കാത്തതു
വിഭാഗീയതയാണ്.
* നിഷ്‌പക്ഷ / വ്യക്തിനിഷ്‌ഠ താത്‌പര്യങ്ങളുടെ പ്രകടമായ നിലപാടുകൾ
വിഭാഗീയതയാണ്.
രഹസ്യം പറഞ്ഞു ഇകഴ്ത്തുന്നതും ഊമക്കത്തും വിഭാഗീയതയാണ്.
സ്വജന പക്ഷവാദം വിഭാഗീയതയാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ (മെറിറ്റ് ) പാലിക്കാത്തത് കണ്ണടച്ച വിഭാഗീയതയാണ്.
* ദുർബലമായ ബൗദ്ധിക പ്രതിരോധ ശേഷി വിഭാഗീയതയിലേക്കു
നയിക്കും..
* സ്ഥാന മാനങ്ങളിലുള്ള നോട്ടം വിഭാഗീയതയിലേക്ക് നയിക്കും.
* അധികാരം അഹന്ത ആവുന്ന അവസ്ഥ വിഭാഗീയത്തിലേക്കു നയിക്കും.
* വിഭാഗീയത പ്രലോപനങ്ങളോടുള്ള പ്രതികരണ രീതിയാണ്.
* പെറ്റിബൂർഷ്വാ വിപ്ലവകാരിത്വം നിക്ഷിപ്ത താത്പര്യങ്ങളുടെ
പ്രതികരണ രീതിയാണ്.
* സാമൂഹ്യ ജീവിതത്തിലെ അസ്തിത്വവാദമാണ് രാഷ്ട്രീയം.
ഇങ്ങനെയുള്ള അസ്തിത്വവാദത്തോട് ദാർശനിക മൂല്യങ്ങൾ ചേർന്ന് നിൽക്കുന്നതാണ് കമ്മൂണിസം.
* അഭിപ്രായമില്ലാത്ത നിസ്സംഗത വിഭാഗീയതയുടെ സ്വഭാവം തന്നെ.
* അരാജകത്വത്തിന്റെ പ്രവർത്തന ശൈലി വിഭാഗീയതയിലേക്കും
വിഭാഗീയതയുടെ പ്രവർത്തന ശൈലി അരാജകത്വത്തിലേക്കും
നയിക്കും.
