kaippad--kavitha



കൈപ്പാട്


പുതുവർഷത്തിലും
പുതുമയൊന്നും
ഇല്ലാതെ
പീച്ചാളികൾ
പരക്കം പാഞ്ഞപ്പോൾ

കരിം  പീച്ചാളി
ഒന്ന്  കണ്ണടച്ചിരുന്നു .
കൈവിട്ടുപോയ
കാമുകിക്ക്
കാമ ലേഖനമെഴുതി.

കൈപ്പാടിൻ
കരയിൽ
ചെളിപുരണ്ട
പെരും  ഞണ്ടുകളെ
തെറി വിളിച്ചു.

കണ്ണിമീനുകളെ
കലമ്പി പായ്‌ച്ചു .

നുണച്ചിക്കാക്കയുടെ
 കള്ളക്കഥയും  കേട്ട്
പാത്തിക്കരികിൽ
പായ്  വിരിച്ചുറങ്ങി..



Previous
Next Post »