നാലാം ലോകം
സ്വത്വം
വിപ്ലവകാരിക്ക്
സംഘർഷത്തിന്റെ
ഭാണ്ഡം .
പാർലിമെന്ററി വിനോദത്തിൻറെ
പവൻ മാറ്റിൽ
സ്വത്വസംഘർഷം
പാഴ്സ്വപ്നമായി .
ചന്തയിലെ
ചന്തത്തിൽ
അലിഞ്ഞുചേരാൻ
മുദ്രാവാക്യങ്ങളെ
കബളിപ്പിച്ചപ്പോൾ
പറക്കാൻ
കാറ്റില്ലാതെ
കൊടികൾ
നിശ്ചലമായി .
മുറിവേറ്റ പ്രത്യയശാസ്ത്രം
മറുമരുന്നില്ലാതെ
കിടപ്പിലായി .
പ്രത്യയശാസ്ത്ര വിദഗ്ധർ
പാർശ്വഫലങ്ങളിൽ
തർക്കിച്ചു നിന്നപ്പോൾ
