ദൈവം വന്ന വഴി
ദർശനത്തിന്റെ
നൂൽപ്പാലത്തിൽ നിന്നും
തെന്നിവീണ ജീവിതത്തെ
കാവിയിൽ പൊതിഞ്ഞു
നടയിരുത്തി
മെയ്‌വഴക്കത്തിന്
യോഗചെയ്തു
മാനം മറക്കുവാൻ
താടി വെച്ചു .
ബുദ്ധിക്കു കാവലായ്
മുടി മൂടി വെച്ചു
താടി വളർന്നു
മുടി വളർന്നു
കാലം കൈയ്യിൽ
ശൂലവും തന്നു.
ദർശനത്തിന്റെ
മേൽപ്പാലം വന്നു
കാണിക്ക കൊണ്ട്
തുലാഭാരവും വന്നു.
പഞ്ച നക്ഷത്ര പന്തലിൽ
വെച്ച്
ശക്തി പൂജ ചെയ്തു
ഭക്തനായി.
ആൾക്കൂട്ടങ്ങൾ
ആരവങ്ങളായി
വിശ്വാസങ്ങൾ
വിലങ്ങു തീർത്തു.
അറിയാതെ ഞാനൊരു
ആൾദൈവമായി .
